ഇരുളടഞ്ഞ
രാവുകൾ
മൊഴിയടർന്ന്
നിലമറന്ന
വിരസമായ
പകലുകൾ
നീയും ഞാനും
ഒരേ തോണിയിൽ
ദിശയറിയാത്ത
കടലുകൾ താണ്ടുന്നു
ഇടക്കെപ്പോഴോ
ചിരിക്കുന്നു
കരയുന്നു.
വിശക്കുന്നു
ശയിക്കുന്നു
രമിക്കുന്നു
തൊഴിലിടങ്ങളിലെ
പുതിയ വാഗ്ദാനങ്ങളിൽ
പാരസ്പര്യത്തിൻ്റെ
കവിത രചിക്കുന്നു
ഇന്നലെയുടെ
നിഴലിൽ
പുതിയ കഥകൾ
മെനയുന്നു
ഇനിയെന്നാണ്
നമ്മൾ..
പഴയ നമ്മളാകുന്നത് !!