Friday, August 12, 2011


കൂട്ടിക്കൊടുപ്പിന്റെ തത്വശാസ്ത്രം

പൊന്നാടയില്‍ പൊതിഞ്ഞ
അംഗീകാരങ്ങള്‍ക്ക്
തിരസ്കരിക്കപ്പെട്ടവന്റെ
ചോരയുടെ മണമായിരുന്നു

നേര്‍വഴികളിലെ
കെട്ടുപിണഞ്ഞ
കുരുക്കുകളില്‍
പിടഞ്ഞ് മരിച്ച
സ്വപ്നങ്ങളുടെ നിറമായിരുന്നു

കൊഴുത്ത തുടകളിൽ
കാമം കുത്തിയൊഴുക്കി
നിർവൃതിയടഞ്ഞവർ
വിയർപ്പിന്റെ വിലയിട്ടത്
പച്ചമാംസം തൂക്കുന്ന
തുരുമ്പിച്ച തുലാസിലായിരുന്നു

ചോരയൊഴിക്കിയവന്റെ
പൊട്ടിയടർന്ന ഹൃദയത്തിലേക്ക്
ഒരു പിടി നഞ്ച് കലക്കിയിട്ട്‌
പോന്നാടകൾ സ്വീകരിക്കുവാൻ
അവർ യാത്രയാകുമ്പോൾ

ഒറ്റിക്കൊടുക്കപെട്ടവനെ
ക്രൂശിച്ചു രസിക്കാന്‍
മുളയാണി കൂര്‍പ്പിക്കുന്നവര്‍
ആത്മാവ് വിറ്റു കിട്ടിയ വെള്ളിക്കാശിനു
തര്‍ക്കിച്ചു കൊണ്ടേയിരുന്നു..!



No comments:

Post a Comment