പ്രണയകാലം |
മരവിച്ച മനസ്സിലെ മഞ്ഞുരുക്കാന്‍
ഇലഞ്ഞിപ്പൂമണമുള്ള രാവുകളിലെ
നിലാവൊഴികിയ വഴിത്താരകളിലേക്ക്
പ്രണയാര്‍ദ്രമായൊരു മടക്കയാത്ര...!
വിധിയൊരുക്കിയ തിരശീലക്കിപ്പുറം,
വിരഹനോവിന്റെ
ഉണങ്ങാവ്രണങ്ങളിലേക്ക്
കൺതുറന്ന രാത്രികളിലും
ഉപചാരം ചൊല്ലാതെ
സന്ധ്യാകാശത്തിലേക്കിറങ്ങിപ്പോയ
നരച്ച പകലുകളിലും
നിനക്കായ് ഞാൻ കാത്തിരുന്നു.
വിരഹനോവിന്റെ
ഉണങ്ങാവ്രണങ്ങളിലേക്ക്
കൺതുറന്ന രാത്രികളിലും
ഉപചാരം ചൊല്ലാതെ
സന്ധ്യാകാശത്തിലേക്കിറങ്ങിപ്പോയ
നരച്ച പകലുകളിലും
നിനക്കായ് ഞാൻ കാത്തിരുന്നു.
വ്യവസ്ഥിതിയുടെ കടുംകെട്ടില്‍
കരിന്തിരിയെരിഞ്ഞ കൂട്ടുകാരി,
നിന്‍റെ നെറുകയിലണിഞ്ഞ
സിന്ദൂര ശോണിമയിലെന്റെ
ഹൃദയ രക്തത്തിന്റെ
കിനിവ് നീയറിഞ്ഞുവോ?
കിനിവ് നീയറിഞ്ഞുവോ?
മനസ്സിന്റെ ഊഷരതയിലേക്ക്
വീണ്ടുമെത്തിയ മേഘമല്‍ഹാര്‍ ...
നീയെന്‍റെ ജീവന്‍റെ പ്രകാശമായിരുന്നു
പ്രണയത്തിന്‍റെ സാഗരനീലിമ
കണ്ണിലൊളിപ്പിച്ചകൂട്ടുകാരി,,
നിനക്കൊരായിരം നന്ദി
ഒരു പൂക്കൂട നിറയെ
ചുടുചുംബനങ്ങളും.......
വീണ്ടുമെത്തിയ മേഘമല്‍ഹാര്‍ ...
നീയെന്‍റെ ജീവന്‍റെ പ്രകാശമായിരുന്നു
പ്രണയത്തിന്‍റെ സാഗരനീലിമ
കണ്ണിലൊളിപ്പിച്ചകൂട്ടുകാരി,,
നിനക്കൊരായിരം നന്ദി
ഒരു പൂക്കൂട നിറയെ
ചുടുചുംബനങ്ങളും.......
വളരെ നന്നായിരിക്കുന്നു...........ശിഹാബ്,ഈ വാക്കുകളുടെ വ്യത്യസ്തത എന്നും കാത്തുസൂക്ഷിക്കുക .............ആശംസകള്‍...........
ReplyDelete